Sunday, 22 November 2015

'സത'

അക്കാലത്തു  കേരളം ഭരിച്ചിരുന്ന അച്ചുതമേനോൻ മന്ത്രിയുടെ തീരുമാന പ്രകാരം  വനം വകുപ്പിന്റെ  ചുമതലയേറ്റ അടിയോടി മന്ത്രി  കുടിയേറ്റ പ്രദേശത്തെ  വന്മരങ്ങളെ  മുദ്രയടിച്ചു സര്ക്കാരിലേക്ക് ചേര്ക്കുന്ന പണിയാരഭിച്ചു.   കല്ലാര്കൂട്ടി പുഴയുടെ ഓളപ്പരപ്പിലൂടെ  കൊച്ചുവള്ളത്തിൽ  ആലിക്കാക്കായുടെ  തുരുത്തിലും വനപാലകരെത്തി.   

ഒരു പ്രദേശം മൊത്തം നിരഞ്ഞു നിന്നിരുന്ന കാട്ടു തമ്പകത്തിന്റെ തോല്  കുറച്ചു വെട്ടിമാറ്റി കനത്ത മുദ്ര എടുത്തു അടിച്ചു അവർ മടങ്ങി. 
രണ്ടു പെണ്‍കുട്ടികളുടെ മംഗല്യ ഭാഗ്യം നിശ്ചയിച്ച ഒരു  മരമാണെന്ന യാതൊരു മനസലിവും  ഇല്ലാതെ  അവർ  ചാര്ത്തിയ മുറിവ് ആ മരത്തിന്റെ പൊട്ടിയ കണ്ണുപോലെ കാണപ്പെട്ടു...കണ്ണീരിൽ കുതിർന്ന  രണ്ടക്ഷരമുദ്ര  ആ കണ്ണിൽ  തെളിഞ്ഞുനിന്നു  'സത'.

ആലിക്കാക്കയുടെ വീടർക്കും കുഞ്ഞി ജമീലായ്ക്കും  ഈ മുദ്രയുടെ  അർത്ഥമോ  അത് കൊണ്ടുവരാനിരിക്കുന്ന ദുർവിധിയോ  മനസിലായില്ല. പതിവുപോലെ തന്നെ ആട്ടിൻ കുഞ്ഞിനോടൊത്ത് ഓടിച്ചാടിക്കളിച്ചു നടക്കുന്നു ജമീല.

വൈകുന്നേരം ചങ്ങാടവും ഊന്നി  ആലിക്കാക്ക  വീട്ടിലേക്കു വരുന്നു.  തമ്പക  മരത്തിലെ  മുദ്ര  കാണുന്നതും  അയാൾ  കുഴഞ്ഞുവീഴുകയാണു. കയ്യിലെ  പൊതിയിൽ  അന്നെക്കുള്ള അറിയും പല വ്യഞ്ജനവും  എല്ലാം മണ്ണിൽ  വീണു ചിതറി.   ആലിക്കാക്കാ പിന്നെ ഉരിയാടിയിട്ടില്ല.   ആ ഒറ്റപെട്ട തുരുത്തിൽ നിന്നും  അലമുറ ഉയര്ന്നു   വിജനതയിൽ അതെല്ലാം ഇല്ലാതെയായി,  പുറം ലോകവുമായ്  ആ തുരുത്തിനെ ബന്ധിച്ചിരുന്ന  പാലം  ആലിക്കക്കയായിരുന്നു  ..അയാള്  മയ്യത്തായി കിടക്കുന്നു.

ആലിക്കാക്കായുടെ വീടർ  പാത്തുമ്മ  എന്നാണവരുടെ പേര്, മകൾ  ജമീലയും  മയ്യത്തിനു മുന്നില് കരഞ്ഞു തളർന്നു.  ഒരു രാത്രിയും പിറ്റെന്നു പകലും  എന്താണു ചെയ്യേണ്ടതെന്നറിയാതെ  സഹായത്തിനു ആരുമില്ലാതെ.   പുഴകടന്നു പോകാൻ അറിയില്ല   ജലപാനം പോലും ഇല്ലാതെ  ജീവശ്ചവമായി അബോധാവസ്ഥയിൽ അവരും ആ മണ്ണിൽ  വീണുകിടന്നു.

തുരുത്തിനും രണ്ടുകിലോമീറ്റർ   ഒരു കടവുണ്ട്.  പുഴയ്ക്കു കുറുകെ പാലം ഇല്ലാതിരുന്ന അക്കാലത്ത്  അവിടെ  ഒരു കടത്തുകാരനും തോണിയും  സ്ഥിരമായ്‌ ഉള്ളതാണ്.  ലോവര് പെരിയാർ നിന്നും കോതമംഗലത്തിനു  പോകുന്ന ബസ്സ്‌  വൈകിട്ട് 5 മണിക്കു വരുമ്പോൾ  കടവ് കടന്നു അക്കരെക്കു പോകാൻ കുറെ ആളുകള്  ഉണ്ടാവും.   അതുകഴിഞ്ഞാൽ ആ കടവ് വിജനമാകും കടത്തുകാരൻ  അയാളുടെ വീട്ടില് പോകും.

ബസ്സിൽ വന്ന ആളുകളെ കടവ് കടത്തി  വള്ളം  കെട്ടിയിട്ട്  പോകാൻ ഒരുങ്ങുമ്പോൾ  അകലെ  വെള്ളത്തിൽ എന്തോ ഒഴുകി നടക്കുന്നതുപോലെ  വള്ളക്കാരന് തോന്നി,   ഇരുളുവീണു തുടങ്ങിയിരുന്നു  എന്താനെന്നരിയുന്നില്ല.  വേഗത്തിൽ വീട്ടിലെത്താനായ്  നടന്നു തുടങ്ങിയതാണ്  ഒരു ഉൾവിളി  എന്താണെന്നറിയാൻ ഒരു ആകാംഷ.  വള്ളം വീണ്ടും  വെള്ളത്തിലേക്ക് ആഞ്ഞുതള്ളി അയാള്   ഒഴുകി നടക്കുന്ന ആ വസ്തുവിനെ ലക്ഷ്യമാക്കി വേഗം തുഴഞ്ഞു.  

ആലിക്കാക്കായുടെ ചങ്ങാടമായിരുന്നു ഒഴുകി നടന്നത്   അതിൽ മൂന്നു മനുഷ്യശരീരങ്ങളും.

(തുടരും )

3 comments: